വാല്‍നക്ഷത്രത്തെ പിന്തുടരാന്‍ റോസറ്റ ഉണര്‍ന്നു

Yureekkaa Journal

 Rosetta Fullകുതിച്ചുപായുന്ന വാല്‍നക്ഷത്രത്തെ പിന്തുടരാന്‍ റോസറ്റ ബഹിരാകാശ വാഹനം പ്രവര്‍ത്തന സജ്ജം. ബഹിരാകാശ ഗവേഷണത്തിനായി 2004 മാര്‍ച്ചില്‍ യൂറോപ്യന്‍ സ്‌പേസ് ഏജന്‍സി അയച്ചതാണു റോസറ്റ. യാത്രയ്ക്കിടെ ചൊവ്വയെയും രണ്ടു ഛിന്നഗ്രഹങ്ങളെയും നിരീക്ഷിച്ച റോസറ്റ 2011 മുതല്‍ ബഹിരാകാശത്തിന്റെ ഒരു കോണില്‍, സൂര്യനില്‍നിന്ന് 80 കോടി കിലോമീറ്റര്‍ അകലെ നിദ്രയിലായിരുന്നു. ’67പി/ചുറിയുമോ ഗരസിമങ്കോ എന്ന വാല്‍നക്ഷത്രം അടുത്തെത്താന്‍വേണ്ടിയുള്ള കാത്തിരിപ്പായിരുന്നു അത്. ഇപ്പോള്‍ വാല്‍നക്ഷത്രം 90 ലക്ഷം കിലോമീറ്റര്‍ അടുത്തെത്തി. ഇനി റോസറ്റ അതിനെ പിന്തുടരും.


ഇതേസമയം, കഴിഞ്ഞ മൂന്നുവര്‍ഷത്തോളമായി റോസറ്റയെക്കുറിച്ചു ഭൂമിയില്‍ ഒരു വിവരവുമില്ലായിരുന്നു. ഭാവനാതീതമായ കാലാവസ്ഥയില്‍, സങ്കല്‍പാതീതമായ അകലത്തില്‍ ഏറെനാള്‍ പ്രവര്‍ത്തനമില്ലാതെ കിടന്ന ബഹിരാകാശ വാഹനം ജനുവരി 20നു വീണ്ടും പ്രവര്‍ത്തനസജ്ജമാകുംവിധമാണു പ്രോഗ്രാം ചെയ്തിരുന്നത്. തിങ്കളാഴ്ച ഇന്ത്യന്‍ സമയം രാത്രി 11.48 റോസറ്റയുടെ സന്ദേശമെത്തി.
റോസറ്റയില്‍നിന്നുള്ള ‘ഹലോ, ലോകമേ എന്ന ട്വീറ്റ് വിവിധ ഭാഷകളില്‍ ലോകമെങ്ങും പറന്നു. ഇനി വാല്‍നക്ഷത്രത്തിന്റെ യാത്രാഗതി നിരീക്ഷിച്ചു പിന്തുടരും. മേയ് മാസത്തോടെ 20 ലക്ഷം കിലോമീറ്റര്‍ അടുത്തെത്തുകയും റോസറ്റയിലുള്ള ഫിലെ എന്ന കൊച്ചുപേടകം ഓഗസ്റ്റ്/സെപ്റ്റംബര്‍ മാസത്തില്‍ വാല്‍നക്ഷത്രത്തിന്റെ ന്യൂക്ലിയസില്‍ ഇറക്കുകയുമാണു ലക്ഷ്യം. വാല്‍നക്ഷത്രത്തിന്റെ ഉപരിതലത്തെക്കുറിച്ച് ഇന്നേവരെ അറിയാത്ത രഹസ്യങ്ങള്‍ അതോടെ പുറംലോകമറിയും.

Share This Post

Get Updates

Subscribe to our Mailing List. We'll never share your Email address.

back to top