യുഎസ് പ്രതിദിനം പരിശോധിച്ചിരുന്നത് 2000 ലക്ഷം മെസേജുകള്‍

Yureekkaa Journal
എഡ്വാര്‍ഡ് സ്‌നോഡന്‍ പുറത്തുവിട്ട രേഖകളെ ആസ്പദമാക്കി ലണ്ടനിലെ 'ഗാര്‍ഡിയന്‍' ദിനപ്പത്രവും 'ചാനല്‍ ഫോര്‍' വാര്‍ത്താ ചാനലുമാണ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്. മൊബൈല്‍ ഫോണ്‍ ഉപഭോക്താക്കളുടെ ലൊക്കേഷന്‍, കോണ്‍ടാക്റ്റുകള്‍, ക്രഡിറ്റ് കാര്‍ഡ് വിവരങ്ങള്‍ എന്നിവ ശേഖരിക്കാനായിരുന്നു ഇതെന്നും രഹസ്യരേഖകളിലുണ്ട്. ബ്രിട്ടീഷ് പൗരന്മാരുടെ എസ്.എം.എസുകളുടെ വിവരങ്ങള്‍, സന്ദേശമൊഴികെയുള്ളവ ശേഖരിക്കാന്‍ ബ്രിട്ടീഷ് രഹസ്യാന്വേഷണ ഉദ്യോഗസ്ഥരും കൂട്ടുനിന്നതായി രേഖകളിലുണ്ട്. 'ഡിഷ് ഫയര്‍' എന്നാണ് ഈ വിവരശേഖരണത്തിന് രഹസ്യാന്വേഷണ ഏജന്‍സികള്‍ പേരിട്ടിരുന്നത്.

 മിസ്ഡ് കാള്‍, റോമിങ് ചാര്‍ജുകള്‍, ക്രഡിറ്റ് കാര്‍ഡ് ഉപഭോഗം എന്നിവയെക്കുറിച്ചുള്ള എസ്.എം.എസുകളാണ് പരിശോധിച്ചതെന്നും വാര്‍ത്തയില്‍ പറയുന്നു.

Share This Post

Get Updates

Subscribe to our Mailing List. We'll never share your Email address.

back to top